June 17, 2011

ദുരവസ്ഥ





"നമസ്തെ"..
ആരാപ്പ ഇതെന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പ ഒരു സായിപ്പ്.
"ഹൈ, ഹോല"
"ഇങ്ങള്‌ ഇൻഡ്യേന്നാ?"
"അതെ"
"ഇങ്ങള്‌ ഹിന്ദുവാ?"
"ഹ്‍മ്മ്മ്മ്.."
"ബീട്ടിലൊക്കെ ഹിന്ദുലാ ബർത്താനം അതൊ ഇൻഗ്ളീസൊ?"
"ഹിന്ദു അല്ല മാമാ ഹിന്ദി. ഞമ്മള്‌ ബീട്ടില്‌ മലയാളത്തിലാ സംസാരിക്കല്‌ "
"ഒ ഒ ഓ. മാറിപ്പോയി....പൊരക്ക് ആനയിണ്ടാ?"
"ഇല്ലാ. പൈ ഇണ്ടേനു. പക്കെ വിറ്റളഞ്ഞ്.ഇപ്പൊ കോയി കച്ചോടം ഇണ്ട്."
"കോയിനെ തിന്ന്വൊ?"
"തിന്നും. പശൂനെം തിന്നും. പ്ലേറ്റിന്നെണീറ്റ് തിരിച്ച് കടിക്കാത്ത എന്തിനെം തിന്നും.."
"അപ്പൊ ഇങ്ങളെ അമ്പലത്തില്‌ കേറ്റ്വൊ?"
"പോയാ കേറ്റും"
"ഇങ്ങളെ ജാതിയേതാ?"
"ജാതി ചോയ്ക്കാൻ പാടില സായിപ്പേ. ബെടക്ക് സ്വഭാവാ"
"ആടത്തെ മുസ്ലീങ്ങളൊക്കെ വല്യ ബെഷമത്തിലാവും ജീവിതം അല്ലേ?"
"എന്ത് ബെഷമം. ഓറും ഞമ്മളെ പോലെന്നെ ജീവിക്ക്‌ന്നു."
"ഈ കറിക്കിത്ര എരു കൂടാൻ എന്തേനു കാരണം?"
"ചെലപ്പൊ മൊളകിടുന്നോണ്ടായിരിക്കും"
.
.
.
.
.
അങ്ങ്നെ സായിപ്പിന്റെ ഭാരതവിജ്ഞാനകോശം മൊത്തമായി കീറി കയ്യിൽകൊടുത്തു പോവാൻ നേരം പുള്ളി ഒരു ചോദ്യം.
"അല്ലേനു ഇങ്ങളേടന്നാന്നാ പറഞ്ഞെ?"
"കേരളം"
"അതേട്യാ? ഇൻ‍ഡ്യേ തന്ന്യാ?"
"അല്ല. കണ്ണൂരില്‌ .. ഇങ്ങള്‌ വന്നിനാ?"
"കഴിഞ്ഞ കൊല്ലം ഞാനും ഓളും വാരണാസില്‌ പോയ്ന്. ഇപ്പോ ഞമ്മള്‌ കൊടികുത്തിയ ഹിന്ദുക്കളല്ലെ. എന്റെ പേരു കിഷൻ ലാൽ പെഡ്രൊ റൊഡ്രിഗസ് . വീട്ട് പേര്‌ രാംസദൻ. വളവ് കയിഞ്ഞ് പസ്റ്റ് വരമ്പിലൂടെ നടന്നാൽ മൂന്നാമത്തെ വീട്. ഒരീസം ബാ. സമൂസ ഇണ്ടാക്കി തരാ."

പട പേടിച്ചഹം പന്തളാഹ് ചെന്നഹോ, ലവിടം പന്തം കൊളുത്തി പടാഹ.

കുറെ യഥാർത്ഥ സംഭാഷണങ്ങളും സംഭവകഥകളും തുന്നിചേർത്തുണ്ടാക്കിയ ഡൂക്ക്ലി കഥ.




January 14, 2011

നക്ഷത്രസുന്ദരിയുടെ പുഞ്ചിരി

ആകാശഗംഗയ്ക്കിരുകരയെങ്ങിലും
മായില്ല നിന്‍ മുഖം മിഴികളില്‍ ഒരിക്കലും .
അസ്തമയസന്ധ്യയില്‍ അലിഞ്ഞ നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞങ്ങളിന്നും .
പാതിയില്‍ ഒടുങ്ങിയ ചിരികളും , ഇടറിയ പ്രാര്‍ത്ഥനകളും
പിന്നെ ഓര്‍മ്മകളില്‍ ഒരുപിടി നനുത്ത സായാഹ്നങ്ങളും.